രണ്ടു മംഗളാശംസകൾ എൻ. കുമാരനാശാൻ |
---|
പ്രേമം മുഴുത്തു കവിയാൽ കവിസാർവ്വഭൗമ-
നാമത്തിൽ നിർമ്മിതമനോഹരസൗധമേ, നീ
തൂമജ്ഞുവാം കവിതപോൽ സുധയാർന്നു ചിന്താ-
രോമന്ഥമേകിയരുളുന്നയി രോമഹർഷം!
ഗേയം ഹർമ്മ്യഗതം ചമപ്പതിനു ചൊ-
ല്ലീടുന്നുവല്ലോ ബലാൽ
ഭൂയോ മോദമൊടെൻ സുഹൃത്തിളയ-
ചാന്നാർ, ദേവി കാവ്യാത്മികേ!
മായാപേത മമത്വമാരെയുമിള-
ക്കീടുന്നുവെന്നല്ലയേ,
നീയും ലക്ഷ്മിയുമേതിലേറുമതി-
ലേറീടുന്നു സൗന്ദര്യവും!