കപിലവാസ്തുവിലെ കർമ്മയോഗി
ഉള്ളൂർ എസ്. പരമേശ്വരയ്യർ
കിരണാവലി
ഭാഗീരഥിയും കളിന്ദകുമാരിയു--
മേകിഭവിക്കും പ്രയാഗതന്നിൽ
ആരാധനീയനാം ഭിക്ഷുവൊരാൾ വാഴ്വൂ
നാരായണന്റെ നവാവതാരം.
പത്തരമാറ്റൊളിത്തങ്കനേർമേനിയിൽ--
പ്പുത്തൻമഞ്ഞപ്പട്ടുടുപ്പുൿഹാർത്തി
മിന്നുമിപ്പുണ്യവാൻ പാരിലെക്കൂരിരുൾ
വെന്നുവിളങ്ങും വിഭാകരനോ?
ചില്ലികൾ ജോടിയിൽ കാമക്രോധങ്ങളെ
മല്ലിൽമടക്കിയൊരേപൊഴുതിൽ
വെല്ലുവിളിപൂണ്ടു വിശ്രാന്തിനേടിന
വില്ലുകൾപോലെ സമുല്ലസിപ്പൂ.
തെല്ലുമഴുക്കുമിളക്കവും തന്നുള്ളി--
നില്ലെന്നു കണ്മിഴിക്കണ്ണാടികൾ
കാണിപ്പൂ കാരുണ്യമൂറുമുറവകൾ
കാൺതക്കതിർ ചിന്തും താരകകൾ.
കല്ലിലും നെല്ലിലും കാട്ടിലും നാട്ടിലും
ചെല്ലുന്നേടത്തും നിനപ്പേടത്തും
തന്നെയേ കാൺകയാൽദ്ദാന്തന്നു വക്ത്രാബ്ജം
മന്ദഹസിതമരാളരമ്യം!
ഇദ്ധന്യനാരെന്നു ചൊല്ലേണമോ? സാക്ഷാൽ
ബുദ്ധഭഗവൽപാദങ്ങൾതന്നെ.
മൈത്രിയാം ഗായത്രീമന്ത്രത്തിൻ മാഹാത്മ്യം
ധാത്രിയിലോതിജ്ജനത്തിനെല്ലാം
കാപഥം കൈവിടാൻ ദേശികനായ്ത്തീർന്ന
കാപിലവസ്തുവുൻ കർമ്മയോഗി
ഏകാകിയായ് നദീതീരത്തിരിക്കുന്നു
ലോകാഭ്യുപപത്തിബദ്ധദീക്ഷൻ.
"എത്തിനാനദ്ദിക്കിലപ്പോളൊരു പാപി
പത്തിയുയർത്തിന പാമ്പുപോലെ
തിന്മവിത്തൊന്നേ വിതച്ചിട്ടും കൊയ്തിട്ടും
ജന്മം തുലയ്ക്കുന്ന പാഴ്ക്കൃഷകൻ.
തൊള്ളതുറന്നാൽത്തൊഴിയുന്നതിലെല്ലാം
വെള്ളുള്ളിനാറ്റവും വേപ്പിൻകൈപ്പും
അത്തരമുള്ളോരസ,ത്തങ്ങേയറ്റത്തെ
മദ്ധ്യമലോകമഹാകളങ്കം.
കൈരണ്ടുമേവർക്കും കാണൂമ്പോൾകൂമ്പിപ്പോം
കൈവല്യമൂർത്തിതന്നന്തികത്തിൽ
തെല്ലും മടിയാതെ ചെന്നോരോ പേവാക്കാം
കല്ലും കൊഴിയുമെറിഞ്ഞുനിന്നാൻ.
ഒട്ടും തലയ്ക്കൊരകം പുറമില്ലാത്ത
നട്ടുച്ചഭ്രാന്തനോ നില്പൂ മുന്നിൽ?
തങ്കക്കിരീടം തറയിലെറിഞ്ഞൊരു
വങ്കൻ മികച്ച മരത്തലയൻ
തെണ്ടിത്തിരിയുന്നു തെക്കും വടക്കുമി--
ന്നണ്ടികളഞ്ഞിള്ളോരണ്ണാൻപോലെ.
പാരെഴുത്താണിയാൽപ്പാള പിടിക്കുവാൻ
പാരിനുടയോൻ പരണ്ടിക്കൊണ്ടാൽ
അത്തലയെമ്മട്ടരശുമുടി ചൂടി?
അട്ടയ്ക്കു പെട്ടതു പൊട്ടക്കുളം!
പാതിയുറക്കത്തിൽ ഭാര്യയെക്കവിട്ട
പാതകി പച്ചക്കലിക്കോമരം
ലോകം നന്നാക്കുവാൻ ചാടിപ്പുറപ്പെട്ടു!
മോഹമേ! നിന്നെത്തൊഴുതേപറ്റൂ.
കാഷായവസ്ത്രത്താൽ കാപട്യം മൂടിക്കൊ--
ണ്ടാഷാഡഭൂതികൾക്കഗ്രഗണ്യൻ
പാടേ സനാതനധർമ്മസരണിയിൽ
കാടും പടലും കലർത്തിടുന്നു.
പിട്ടുംപിശിട്ടും പിരട്ടുപിണ്ണാക്കുമീ
മൊട്ടത്തലയൻ പ്രസാദമായി
മട്ടും മതിയും മറന്നണയുമെട്ടും--
പൊട്ടുംതിരിയാത്ത പിള്ളേയ്ക്കേകി
നല്ലൊരു നാട്ടിന്നു നാശംപിടിപ്പിപ്പൂ
പുല്ലോളം പോരാത്ത പുള്ളിക്കാരൻ.
ഏതുമറിയാത്തോൻ സർവജ്ഞനായ്ത്തീർന്നു;
ബോധം നശിച്ചവൻ ബുദ്ധനായും
കാലം കിടന്നു കരണംമറിയുന്നു!
വാലങ്ങുകേറിത്തലയാകുന്നു!
മാറ്റിയെക്കണ്ട മഹാപാപം തീരുവാ--
നാറ്റിലിറങ്ങിക്കുളിക്കട്ടേ ഞാൻ."
അമ്മട്ടുതൻ നാവാമായസച്ചക്കില--
ധർമ്മരാജർഷിയെക്കൊട്ടയാട്ടി
അമ്പോ! ഞെളിഞ്ഞവൻ നിന്നാൻ കൃതാർത്ഥനായ്
ശംഭോ! മഹാദേവ ശാന്തം പാപം!
കാടിമ്മട്ടോതുമക്കണ്ണറ്റ പാതാള--
ക്കാടിക്കുഴിപ്പാഴ്ക്കെടുനീർക്കിടം
ആകാശഗംഗയിൽത്തത്തിടും ഹംസത്തിൻ
ലോകാതിഗമഹസ്സെന്തുകണ്ടു?
ദുർവാരകോപത്താലേതു മഹർഷിയും
ദുർവാസസ്സാകുമാ വാക്കുകേട്ടാൻ
ക്ഷാന്തിക്കധിഷ്ഠാനദേവതയും ക്രോധ--
ഭ്രാന്തിൽക്കൊടും കൃത്യമായിപ്പോകും.
വേക്ആനപ്പാമരൻ മേന്മേൽവിറകുക--
ളാകാശത്തോളമടുക്കിക്കൂട്ടി
വീശിയുമൂതിയും നോക്കി പണിപ്പെട്ടു
വാശിയിലാവതുമപ്പുറവും.
പാഴീറത്തീപ്പൊരി പാറുന്നീലങ്ങെങ്ങും
കീഴിലെപ്പോലെതാൻ മേലും ബുദ്ധൻ.
നിർവാണോപജ്ഞാതൃ നിർദ്വന്ദ്ന്മാനസം
നിർവാതവിക്രിയരത്നദീപം.
ഘോരക്രോധാപസ്മാരത്തെച്ചവിട്ടുന്ന
മാരജേതാവിനാ വാക്കോരോന്നും
മാതൃമുലപ്പാൽ നുകരും മണിക്കുഞ്ഞിൻ
മാഴമഴലമൊഴിയായ്ത്തീർന്നു.
പേക്കൂത്തു മുന്നിൽനിന്നോരോന്നു കാണിക്കു--
മാക്കൂളപ്പാപിയെശ്ശാക്യസിംഹൻ
പ്രേമം വഴിയും കടമിഴികൊണ്ടൊന്നു
തൂമയിൽ നോക്കുകമാത്രം ചെയ്താൻ.
താനങ്ങോട്ടെത്ര തകർത്താലും ദാന്തനിൽ
മൗനവും മന്ദസ്മിതവുമെന്യേ
കാണാഞ്ഞു മറ്റൊന്നും, തെല്ലു പകച്ചാന
ക്കാറ്റിൻഎത്താഡിക്കും കൈയുടയോൻ.
"മണ്ണുമല്ലിസ്സത്വം ചാണകവുമല്ല;
പെണ്ണുമല്ലാണുമ,ല്ലെന്തുകഷ്ടം!
പൗരുഷമെന്നതിൻ പേരുമറിയാത്ത
കാരുവിന്നേർപ്പെട്ട ദാരു മാത്രം!
ചൂടുള്ള ചെഞ്ചോരത്തുള്ളിയൊന്നെങ്കിലു--
മോടുന്നീലൻഗ്ങൊരു നാഡിയിലും;
അല്ലാഞ്ഞാലാസ്യമൊരല്പം കയർക്കണ്ടേ?
മല്ലാടാൻ നാക്കു തരിച്ചിടണ്ടേ?
വച്ചകണക്കിനുതന്നെയിരിക്കുന്നു
പച്ചച്ചിരിയും ചിരിച്ചു പാഴൻ.
പോക്കറ്റു പൊട്ടശ്ശവത്തിന്റെ നേർക്കോ ഞാൻ
വാക്കമ്പൂ മേന്മേൽ വലിച്ചുവിട്ടു?
ബുദ്ധ! മതി നിന്നബദ്ധച്ചിരി,യിതെ-
ന്തുത്തരം മുട്ടിയാൽ കൊഞ്ഞനമോ?
വാവാ നമുക്കല്പം വാദിച്ചു നോക്കീടാം;
നീ വാ തുറന്നൊന്നു കണ്ടോട്ടേ ഞാൻ."
എന്നായ് മടുത്തൊരെതിരാളി; ബുദ്ധനോ
നിന്നാൻ ചലിയാതെ മുന്നെപ്പോലെ.
ശീതകൃപാമൃതശീകരസേചന-
ചാതുരി വായ്ക്കും കടാക്ഷത്തോടും.
മന്നിടം മാരിപൊഴിച്ചു കുളിർപ്പിക്കാൻ
വന്നിടും വാരിദങ്ങൾക്കു തെല്ലും
നെഞ്ചകത്താൾ ഭേദം വായ്പീ,ലവയ്ക്കൊപ്പം
പഞ്ചയും പാഴ്മണൽക്കാറ്റുമല്ലോ!
അന്യാനുകൂല്യമാമർഥ്ഹമുതിർക്കുന്ന
ധന്യാത്മവിശ്വജിദ്യാജികളേ!
ഇജ്ജഗന്മങ്ഗലത്തിന്നായ്ജ്ജനിക്കുന്നു
സ്വച്ഛന്ദന്ന്മാർ യുഷ്മാദൃശർ.
പൂഴി പുല്ലാത്ത പൂമേനി പൂണ്ടുല്ലോ-
രൂഴിക്കനകക്കതിരവരേ!
കൂകട്ടേ ക്രോഷ്ടാക്കൾ! മോങ്ങട്ടേ മൂങ്ങകൾ;
ലോകത്തെയെന്തക്കൃമികൾ കണ്ടു!
ഉന്മിഷൽകന്മഷദുർമ്മഷിദൂഷിത-
മിമ്മഹീമണ്ഡലമാകമാനം
വെണ്മ മുഴുപ്പിച്ചും നമ തഴപ്പിച്ചും
ജന്മം കൃതാർത്ഥീകരിപ്പൂ നിങ്ങൾ.
കായുന്നു ചേതസ്സാം കമ്രാക്ഷയപാത്ര-
മായതിൽനിന്നു മേൽ പൊങ്ങിപ്പൊങ്ങി
തൂയ കനിവുപാൽ പുഞ്ചിരിമെയ്യാർന്നു
പായുന്നു ദേവന്നു മുന്നിലെങ്ങും.
ചാരത്തു നിൽക്കുന്ന സൗഗതാക്രോഷ്ടാവിൻ
കാരൊളിമെയ്യിലാ മന്ദഹാസം
കാമം പതിക്കുന്നു കൗശേയച്ചാർത്തായു-
മോമല്പ്രസാദപ്പൂമാലയായും.
തന്മേനിയേതോ പൂതുതാം തണുപ്പാർന്നു
ജന്മസാഫല്യം ലഭിച്ചപോലെ
നിന്നാനവനും വിശുദ്ധിസോപാനത്തി-
നൊന്നാമ്പടി നോക്കിക്കാലുയർത്തി
സമ്പൂർണ്ണാനുഗ്രഹം ശാക്യമഹർഷിയും
തൻപൂർവനിങ്കകന്നേകിടുവാൻ
പള്ളിരസനയാം വാങ്മയകോശത്തിൽ
വെള്ളിരദനത്തഴുതു നീക്കി:
"സ്വാഗതം ഭ്രാതാവേ! സ്വാഗതമങ്ങേയ്ക്കും;
സ്വീകരിച്ചാലുമെന്നാതിഥേയം.
അങ്ങനെക്കാണ്മാന്വസരംവന്നതു
മംഗലത്തിന്നൊരു മാർഗ്ഗമായി.
മാധവദേവനെപ്പണ്ടു ഭൃഗുപോലെ
ക്രോധത്തിലെന്നെപ്പരീക്ഷിക്കുവാൻ
ആവിർഭവിച്ചുള്ളോരാചാര്യനായങ്ങേ-
ബ്ഭാവിച്ചുകൊണ്ടേൻ ഞാനായുഷ്മാനേ!
മാരനൊരിക്കലെൻ രാഗത്തെശ്ശോധിച്ചു;
വീമ്നാമങ്ങിന്നെൻ ദ്വേഷത്തെയും.
രൺറ്റുമെന്നുള്ളത്തിലില്ലെന്നു സൂക്ഷ്മമായ്-
ക്കണുകൊണ്ടല്ലോ സഖാക്കൾ നിഗ്ങ്നൾ.
നല്ലോരു നാക്കു വെറുതേ കഴച്ചതായ്
തെല്ലോർത്തുമാഴ്കൊല്ലേ തെറ്റായ് സോമ്യൻ;
ആ നിഷകത്തിലെന്നുൾപ്പൊന്നുരപെട്ടു
ഹാനിപിണയാതെ മിന്നിയല്ലോ!
നന്മയുംന്തിന്മയും ശ്ലാഘയും നിന്ദയു-
മെന്മനസ്സിന്നെല്ലാമേകരൂപം.
കല്ലും കരിമുള്ളും മണ്ണും മരത്തുണ്ടും
പുല്ലും പുഴുവന്മെൻ സോദരങ്ങൾ.
തർക്കമറ്റാകയാലങ്ങു വമിച്ചോരു
കർക്കശാക്രോശനമെൻ ചെവിയിൽ
തൂകുകയായ് മേന്മേൽ തൂനറും പൂവേരി
കോകിലകാകളീപാകത്തിങ്കൽ.
വന്നാലും വത്സ! ഭവാനെൻ സമീപത്തി-
ലെന്നാവിന്നങ്ങയെക്കണ്ടനേരം
മൗനവ്രതത്തിനു പാരണയായുള്ള
മൗഖര്യചര്യയ്ക്കു ഭാവിക്കുന്നു.
വിശ്വജയത്തിന്നു ജിഹ്വ മനുഷ്യന്നു
ശശ്വല്പ്രകൃതിപ്രക്ലിപ്തമായി
വായ്പ്പോരു വാളല്ലോ, കാമിതം സർവവും
കായ്പ്പോരു കല്പകവല്ലിയല്ലോ.
ആയതുകൊണ്ടു കഴുത്തറുത്തീടുവാ-
നായിത്തുടങ്ങീടുമാത്മഘാതി
നിർവാണമാകും പൂമർത്ഥം ലഭിക്കുവാൻ
നിർവാഹം കാണാത്ത നിത്യബദ്ധൻ.
എത്രയ്ക്കു കാഴ്ചയിൽ മൂർച്ച കുറഞ്ഞീടു-
മത്രയ്ക്കു കാര്യത്തിൽ മൂർച്ചകൂടും;
അങ്ങനെയല്ല്ലോരീയായുധംകൊണ്ടൊരു-
മങ്ങവതാളത്തിൽ ക്രീഡിക്കൊല്ലേ!
നാലാമതാമുമിദ്ദിവ്യേന്ദ്രിയത്തിന്നു
നാമം രസജ്ഞയെന്നല്ലീ ബന്ധോ!
നജ്ഞിൽപ്പചിച്ചാൽ നളപാകമാകിലും
രഞ്ജിപ്പീലെന്നതറിയുന്നീലേ?
ആഗന്തുകർക്കായിട്ടർപ്പിക്കുമബ്ഭക്ഷ്യം
ലോകരുചികരബാഹ്യമായാൽ
ആയതിൽസ്വാമി ഗൃഹസ്ഥനതെത്രയ്ക്കു
കായമനഃക്ലേശഹേതുവല്ല?
പോരാ! രസന പൊഴിക്കും ദുർവാക്യങ്ങൾ
ഘോരാഭിചാരജദുർഭൂതങ്ങൾ;
നേരക്കുമവ ചെന്നെതിരാളിയോടല്പം;
തോൽക്കുമ്പോഴേക്കും തിരിഞ്ഞുകേറും.
മാനത്തു തുപ്പിയാലല്പമുയരെപ്പോയ്
നൂനമത്തുപ്പൽ തൻ മാറില്വീഴും.
കാറ്റിന്നെതിരായെറിയും മണൽത്തരി-
യേറ്റുകിടക്കും തൻ കണ്ണിൽതന്നെ.
വാനാറ്റംകൊണ്ടു വസുധയടക്കുവാൻ
ഹാ നാം നിനയ്ക്കുവതെത്രമോശം!
ലാക്കിന്നുകൊള്ളാൻ കരുത്തക്കണയ്ക്കില്ല;
മൂക്കിനെത്തോൽപ്പിക്കാൻ മാത്രം കൊള്ളാം.
നമയ്ക്കേ തിന്മതൻ നാമ്പടപ്പിക്കാവൂ;
വെണമ്യ്ക്കേ കൂരിരുൾ വെന്നിടാവൂ.
ഉഷ്ണത്തേയുഷ്ണം ശമിപ്പിപ്പീലെന്നത്രേ
ശ്ലക്ഷണാസദാചാരവൈദ്യതത്ത്വം.
തണ്ണീർതലയ്ക്കാടിത്തീഭ്രാന്തടക്കണാ-
മെണ്ണമേലാടിക്കടലിൻ ഭ്രാന്തും:
എന്നകണക്കിലരിശപ്പിശാചിനെ
വെന്നിടാൻ ക്ഷാന്തിദേവിക്കേ പറ്റൂ.
പാൽക്കതിർ പാരിൽ പരത്തും പനിമതി
നായ്ക്കുരകേട്ടു നടുങ്ങുന്നില്ല;
ശങ്കവിട്ടാ നായ്ക്കു ചാടിക്കളിക്കുവാ-
നങ്കണം വെങ്കലിയിട്ടിടുന്നു.
മേഘച്ചെറുചൂൽ വഴിമറച്ചീടട്ടേ;
രാഹുവിൻ നാക്കിണ നക്കീടട്ടേ;
താനതിലൊന്നും കുലുങ്ങാനെ പൊങ്ങുന്ന
വാനത്തേത്തിങ്കൾ നമുക്കാദർശം.
എണ്ണമറ്റാകാശവീഥിയിൽ മിന്നുമീ--
യണ്ഡഗോളങ്ങശേഷമയ്യോ!
കാലചക്രക്കറക്കത്തിൽ തെറിക്കുന്ന
ലോലസ്ഫുലിംഗങ്ങൾ മാത്രമല്ലീ?
ആയവയിലൊരണുവാമവനിയിൽ
കായം ഞൊടിക്കാർന്ന മർത്യകീടം
തൻകോപവഹ്നിയിൽ സർവം ദഹിപ്പിപ്പാൻ
സങ്കോചം തേടുന്നീ,ലെത്ര ചിത്രം!
എങ്ങു കിടപ്പൂ പുമർത്ഥപ്രാപ്യസ്ഥാനം!
എങ്ങു കാമക്രോധകാളഗർത്തം!
നേരറ്റതാമിപ്രഹസനത്തിന്നൊരു
ദൂരനമസ്കാരമൊന്നേ വേണ്ടൂ!"
എന്നുരചയ്തു നിറുത്തി മഹാമുനി--.
യൊന്നുമറിയാത്ത ശ്രാവകനും
കണ്ണിർപ്പുഴയിൽ മുഴുകിന മെയ്യോടും
ദണ്ഡനമസ്കൃതി പൂണ്ടിരുന്നാൻ.
കാലീയശീർഷത്തിൽ കാൽത്താരണി ചേർത്ത
ബാലമുരളീധരനെയോർക്കെ
കോൾമയിർപ്പൂമ്പട്ടു ചാർത്തിക്കുതികൊള്ളു--
മോമനക്കാലസഹോദരിയെ
അച്ഛസ്ഫടികനിറംതേച്ചു വാഴിപ്പാ-
നിച്ഛകലരുമലക്കരങ്ങൾ
പേർത്തുമുയർത്തിപ്പെരുത്താശിസ്സേകിനാൾ
ബുദ്ധന്നു ശുദ്ധയാം ഗംഗാദേവി.